Wednesday, 9 November 2016

പതിനെട്ടിന്‍റെ പടിവാതില്‍ക്കല്‍

വളരുക എന്ന പ്രക്രീയയ്ക്കു നാലായിരം കോടിയില്‍ കുറയാത്ത ചരിത്രമുണ്ട്. വളരുന്നത്‌ എന്തും ഭിന്നിക്കുക എന്ന ജീവന്‍റെ  നൈസര്‍ഗ്ഗ സ്വഭാവത്തില്‍ നിന്നും ഒത്തു ചേരുന്നതിന്റെയും സംഘടിക്കുന്നതിന്റെയും അതിജീവന മേന്മയുടെ തിരിച്ചറിവിന്‌ ആദ്യ കോളനി കൂടിയ പുരാണബാക്റ്റീരിയക്കളോളം ചരിത്രമുണ്ട്. അത്തരമൊരു ചരിത്രാതീത ബോധ്യത്തിന്‍റെ  വചനങ്ങള്‍ ജീവന്‍റെ പുസ്തകത്തില്‍ നുക്ളിക് ആസിഡിനാല്‍ എഴുതി സുക്ഷിച്ചത്തിന്റെ ശേഷിപ്പ് ആണ്, കീബോര്‍ഡില്‍ കുത്തി കുറിക്കുന്ന ഈ ഞാനും, വായിക്കുന്ന നിങ്ങളും, അങ്ങനെ ഒരു സാധ്യതയ്ക്കു കാരണം ആയ അനേകം ആളുകളും.

മരത്തില്‍ നിന്ന് ഇറങ്ങി ആഫ്രിക്കന്‍ സവാനയുടെ മണ്ണില്‍ ഇരതേടാന്‍ തുടങ്ങീയ വാനരുടെ പിന്‍തലമുറയില്‍ ഹോമോസാപ്പിയന്‍സ് എന്നൊരു ഒറ്റ സ്പീശ്യസ് മാത്രം ബാകി ഉള്ളവയില്‍ എല്ലാം ആധിപത്യം സൃഷ്ടിച്ചു അതിജീവിച്ച് വികസിച്ചു . ഇതിനു കാരണം ഭാഷയാലും തുടര്‍ന്നു സാംസ്കാരികമായ മുദ്രകളും , അന്യോന്യമായി സൂക്ഷിക്കാവുന്ന വിശ്വാസങ്ങളാലും തലമുറക്കളിലോട്  വരെ പകര്‍ന്നു കൊടുക്കാവുന്ന സഹകരണത്തിന്റെ സന്ദേശത്താല്‍ ആയിരുന്നു.

സാമൂഹികത്തയിലൂടെ മനുഷ്യന്‍ ആര്‍ജ്ജിച്ചു എടുത്ത സമകാലിക ജീവിത രീതിയില്‍ 18 വയസ്സില്‍ പ്രായപൂര്‍ത്തിയാക്കുന്നു എന്നാണ് മൗലികതത്വം. പ്രായം പൂര്‍ത്തി ആകുന്നത് ഒരാള്‍ മരിക്കുബോള്‍ ആണ് , ആയതിനാല്‍ തന്നെ പ്രായപൂര്‍ത്തി എന്നത് വിശദിക്കരണം അവിശ്യമുള്ള ജാർഗൻ ആണ് . അധികം പേരിലും ശാരീരിക വളര്‍ച്ചയുടെയും മാനസിക വളര്‍ച്ചയുടെയും മൂര്‍ധന്യം പതിനെട്ടിന്റെ ഒപ്പം എത്തിച്ചെരുന്നതായി നിരിക്ഷിച്ചിട്ടുണ്ട്. മാനസിക വളര്‍ച്ച എന്നത് തലച്ചോറിന്റെ മുന്നില്‍ ഇരിക്കുന്ന പ്രീഫ്രോന്ടല്‍ മേഖലയുടെ വികാസമായി കണ്ടാല്‍ ഇത് 25 വരെ നീളും എന്നാണ് നാഡീശാസ്‌ത്ര പഠനത്തില്‍ നിന്നുള്ള നിരൂപണം. പൌരാണിക എതെന്‍സില്‍ പടയാളിയാക്കാന്‍ ഉള്ള പ്രായപരിധിയായിരുന്നു 18. പിന്നിട്ട് വന്ന പല രാജ്യങ്ങളിലും ഈ രീതിയില്‍ പിന്തുടര്‍ന്നു. ഇന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പ്രായം 18 യിനു അടുത്താണ്.
സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തങ്ങളോട് കൂടിയ ഭരമേല്‍പ്‌ ആണ്. ഏതാനം മണിക്കൂറൂകള്‍ കഴിഞ്ഞു ഞാന്‍ ഉറങ്ങി എഴുന്നേയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ( as for now ;) ) രാജ്യത്തിന്‍റെ  പൌരന്‍ ആയിയാണ്. ഇതിനൊപ്പം കഴിഞ്ഞ 18 വര്‍ഷങ്ങള്‍  പരിപാലിച്ചു നിന്ന പല ആനുകൂല്യങ്ങളുടെയും നഷ്ടപ്പെട്ടല്‍ കൂടിയാണ് പതിനെട്ടാം പിറന്നാള്‍. 

No comments:

Post a Comment