ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഉണ്ടായ ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ദ്ധനവ് ജനാധിപത്യവും തുടര്‍ന്ന് ഉണ്ടായ ഉയര്‍ന്ന ഭക്ഷ്യലഭ്യത, വ്യക്തിപരവും പൊതുവുമായശുചിത്വ നിലവാരം, പാര്‍പ്പിടസൗകര്യം,ജലസേചനം, ചികിത്സാലഭ്യത തുടങ്ങിയവ കൊണ്ട് മാത്രമാണെന്ന മന്ത്രിഭാഷ്യം ഉണ്ടായിരുന്നു.
വാക്സിനേഷന്റെ പ്രചാരണത്തിനു മുന്‍പ് ഉണ്ടായ ശിശുമരണക്കാരണങ്ങളും അവയില്‍ കാലഘട്ടത്തിലുടെ വാക്സിനേഷന്‍ കൊണ്ട് വന്ന സ്വാധീനവും നോക്കിയാലോ ?
വികസിത-പാഞ്ചാത്യ രാജ്യമായ നെതര്‍ലന്‍ഡില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ( 1903 to 2012) ശിശുമരണ നിരക്കില്‍ ഉണ്ടായ വ്യതിയാനവും അതിന്റെ കാരണങ്ങളും നിരിക്ഷിച്ചു കൊണ്ടൊരു ചരിത്രപഠനം ദി ലാന്‍സെന്റില്‍ പബ്ലിഷ് ചെയ്തിരുന്നു.
നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വാക്സിന്-പൂര്‍വ്വ സമൂഹത്തില്‍ ഒരു ലക്ഷം ശിശു മരണങ്ങളില്‍ 1400 കുട്ടിക്കളും ഡിഫ്തീരിയ കൊണ്ടും, 3800 കുട്ടിക്കള്‍ വില്ലൻ ചുമ കൊണ്ടും, 100 കുട്ടിക്കള്‍ റ്റെറ്റനസ് കൊണ്ടും ആയിരുന്നു മരിച്ചിരുന്നത്. വാക്സിനേഷന്‍റെ പ്രചാരത്തിലൂടെ ഇത്തരം രോഗങ്ങള്‍ കാരണമുള്ള മരണങ്ങള്‍ പൂജ്യത്തിലോട് എത്തുക ആയിരുന്നു ചെയ്തത്. സമാനമായ കാഴ്ച പോളിയോ, മുണ്ടിനീര്, റുബേല എന്നിവയുടെ കാര്യത്തിലും കാണാവുന്നത് ആണ്.
വാക്സിനേഷന്‍ എന്നത് പാഞ്ചാത്യലോകം ഇന്ത്യന്‍ കുരുന്നുങ്ങളെ കൊല്ലാന്‍ വേണ്ടി ഉണ്ടായ ഗൂഡാലോചന നീക്കം ആണെന്ന് തുടങ്ങി നുണങ്ങളുടെ അടിത്തറയില്‍ പറഞ്ഞു പറ്റിച്ചു നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെയും ഭാവി തലമുറക്കളുടെയും ജീവിതം രോഗങ്ങളിലോടും, മരണത്തിലോടും തള്ളിയിട്ട് സ്വത്ത് പേഴ്സ് വീര്‍പ്പിക്കുന്ന ' വടക്കന്‍-ലോട്ടര്മാരില്‍' നിന്ന് ഒഴിഞ്ഞുമാറി സത്യത്തിനു ഒപ്പം നില്‍ക്കുവിന്‍. :)
ref: http://www.thelancet.com/pdfs/journals/laninf/PIIS1473-3099(16)00027-X.pdf
No comments:
Post a Comment