Friday, 23 December 2016

യേശുവിന്റെ പിതൃത്വം.

യേശുവിന്റെ പിതൃത്വം സംബന്ധിച്ചു ധാരാളം ചര്‍ച്ചകളും ചോദ്യങ്ങളും ടൈം ലൈനില്‍ കാണുന്നു. ബൈബിള്‍ സാഹിത്യ പ്രപഞ്ചത്തിലെ യേശുവിന്റെ കൃത്യമായ പിതാവിനെ കുറിച്ച് പരാമര്‍ശമുണ്ട്.

ഖുര്‍ആന്‍ പരിചപ്പെട്ടുതുന്ന ഈസ നബിയാണ് പിതൃജനിതിക സംഭാവന ഇല്ലാതെ ജനിക്കുന്നുള്ളൂ . ഈസ നബിയും യേശുവും ഒരേ കഥാപാത്രങ്ങള്‍ അല്ല എന്നും, യേശുവില്‍ നിന്നുള്ള ഒരു mythological adaptationയില്‍ വന്നു ചേര്‍ന്നത് ആണ് ഈസ നബി എന്നുമാണ് എന്‍റെ അനുമാനം. ഈസ നബിയുടെ ജനന വിവരണങ്ങള്‍ പ്രകാരം നില നില്‍ക്കുന സാധ്യകള്‍ നോക്കാം .

ഇത് ഒരു സമ്പൂര്‍ണ്ണ പാര്തെനോജെനെസിസ്  അതായത്സം യോജനം നടക്കാതെ അണ്ഡം ഭ്രൂണമായി വളരുന്ന അവസ്ഥയാണെന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കാം. പാര്തെനോജെനെസിസ് പക്ഷെ നുഷ്യരില്‍ ബയോളജിക്കലി നടക്കാന്‍ ഉള്ള സാധ്യത തീര്‍ത്തും വിരളം ആയതിനാലും അമ്മയില്‍ നിന്ന് മകന്‍ ജനിക്കുന്നതിനാലും ഇത് ജനിതികമായി നിലനില്‍ക്കുന്ന ഒരു വാദമല്ല. മറ്റൊരു സാധ്യത മറിയ ഇന്റര്‍സെക്സ് ആയിരിക്കാനും ഓട്ടോഗാമി ( self-fertilization)യിലൂടെ ഈസ ജനിച്ചു എന്നും പറയുന്നതാണ് . ഇതും അസംഭവ്യതയുടെ അടുത്ത് നില്‍ക്കുന്ന വാദമാണ് .

  നമ്മുടെ വിഷയം യേശുവിന്റെ പിതൃത്വം ആയതിനാല്‍  അതിലേയ്ക്ക് ഇനി കടക്കാം.

യദാര്‍ത്ഥത്തില്‍ ബൈബിളില്‍ നല്ല വൃത്തിയായി പറയുന്നുണ്ട് പരിശുദ്ധമാവിനാല്‍ ഉണ്ടായ ബന്ധത്തിലൂടെയാണ് യേശുവിനെ മറിയ ഗര്‍ഭം ധരിക്കുന്നത് എന്ന്. " എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു കണ്ടു. " ( Mat 1:18)

പരിശുദ്ധത്മാവ് എന്നത് പുതിയനിയമ യഹോവയുടെ ത്രീയേകത്വാ ഭാവത്തില്‍ ഒന്നാണ്, യേശുവും അതിന്റെ ഭാഗമാണെന്ന് symbolum nicaenumണത്തില്‍ പറയുന്നുണ്ട്. ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ യേശു തന്നെയാണ് യഹോവയായ ദേവന്‍ എന്നും പരിശുദ്ധതമാവും അത് തന്നെയാണെന്ന് hypostasisയിലൂടെ കാണാം . ( യഹോവയെന്ന ദൈവം മൂന്നല്ല മറിച്ചു ഒരുവന്‍ അത്രേ ). യഹോവ തന്റെ മനുഷ്യ ശരീരത്തിന്റെ മാതൃഭാവമായ മറിയയും ആയി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വഴിയാണ് സ്വയം മനുഷ്യന്‍ ആയി ജനിച്ചത് എന്ന് സുവിശേഷഭാഗം വായിക്കാവുന്നതാണ് ( Intracytoplasmic sperm injectionയാണ് മറ്റൊരു വഴി എങ്കിലും ജനിതികമായ പിതാവിന് മാറ്റം വരുന്നില്ല ). യേശു ത്രീത്വത്തിനാല്‍ മറിയയും ആയി maternal incestuous coitusയിനാല്‍/ ഇഡിപ്സ് സെക്സിനാല്‍ ജനിക്കപ്പെട്ടു എന്ന് പറയാം. അതായത് യേശുക്രിസ്തുവിന്റെ പിതാവ് അദ്ദേഹം തന്നെയാണ്.

" ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിക്കാന്‍ കഴിയുന്നവന്‍ ആര്‍ " എന്ന് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. ( mat 2:7 ). ക്രൈസ്തവമതത്തിലെ ഒരു soteriological മോഡല്‍ കടന്നു വരുന്നത് ഈ വചനത്തില്‍ നിന്ന് ആണ് . സോടീരിയ എന്നതിന് ഒരുവനെ നാശത്തില്‍ നിന്നും ( ഇവിടെ eternal torment) വീണ്ടെടുക്കുന്നതാണ്. യഹോവയുടെ മുന്നില്‍ തെറ്റുകാര്‍ ആയ ജനത്തിന് പാപപരിഹാരബലിയായി യഹോവ തന്നെ സ്വയം ശിഷ്യ ഏറ്റു വാങ്ങി സ്വന്തം ദേഷ്യം ശമിപ്പിക്കാന്‍ യേശും ആയി ജനിക്കുന്നത് . " ഞാന്‍ സൃഷ്‌ടിച്ച ജനം എനിക്കിഷ്ടം ഇല്ലാത്ത പ്രവര്‍ത്തി ചെയ്തതത് കൊണ്ട് എനിക്ക് ദേഷ്യം വന്നു അവരെ ശിഷിക്കാന്‍ ഞാന്‍ ഒരുങ്ങുന്നു, എന്നാല്‍ എനിക്ക് അവരോടു സ്നേഹം ഉള്ളത് കൊണ്ട് ഞാന്‍ അവരില്‍ ഒരാള്‍ ആയി ജനിച്ചു അവര്‍ക്കു വേണ്ടി ഞാന്‍ കൊടുക്കാന്‍ കരുതിവച്ച ശിഷ്യ സ്വയം ഏറ്റു വാങ്ങി എന്റെ ദേഷ്യം ഞാന്‍ ശമിപ്പിക്കുന്നു " യഹോവയുടെ ചിന്ത ഇപ്രകാരം ആയിരുന്നു ഇരിക്കാം സംഭവിച്ചത്, DSM-5 പ്രകാരം manic self harmയില്‍ പെട്ടുത്താവുന്ന ലക്ഷ്യമാണ്‌, പക്ഷെ യഹോവയുടെ ചിന്തശൈലി മനുഷ്യന്‍ ദഹിക്കണം എന്നില്ലല്ലോ .  ;);) 
ഇനി ബൈബിള്‍-ഭാവന പ്രപഞ്ചത്തിന്റെ വെളിയില്‍ നിന്ന് കൊണ്ട് സുവിശേഷ കഥകളുടെ രചനാകാലവും സാമൂഹിക-സാഹിത്യ രീതികളും നോക്കാവുന്നത് ആണ്. യഹൂദ മതത്തിന്റെ പാഗന്‍ വത്കരണത്തിലൂടെ ജനിച്ചതാണ് ക്രിസ്തുമതം. യഹൂദ വിശ്വാസങ്ങളുടെ ഭാഗല്ല കന്യക ജനനം. ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഗ്രീക്ക്-നോര്സ് മിത്തോളജിക്കളില്‍ ഡെമിഗോഡ് ആകാന്‍ ഒരു പ്രയോരി കണ്ടിഷന്‍ ആയിരുന്നു കന്യക ജനനം. മനുഷ്യനും മനുഷ്യനും തമ്മില്‍ ഉണ്ടാക്കുന്ന ലൈഗിക ബന്ധത്തിലൂടെ മാത്രേ 'കന്യകാത്വം ' ഇല്ലാതെ ആകുന്നൂള്ളൂ എന്നൊരു ധാരണയും അന്നത്തെ ഐതിഹാസികളിലും , അവയെ സ്വീകരിച്ചു ഇരുന്ന സമൂഹങ്ങളിലും പ്രബലമായിരുന്നു.ആയതിനാല്‍ തന്നെ ദൈവവും, ദേവന്മാരും മനുഷ്യാ സ്ത്രീകളും ആയി നടത്തുന്ന ശാരീരിക ബന്ധം കന്യകാത്വത്തെ ഇല്ലാതെ ആകുന്നില്ല എന്നും, ഇത് കുട്ടിയുടെ ദിവ്യത്വത്തെ ഉറപ്പാക്കുന്നു എന്നായിരുന്നു കഴ്ചപ്പാട്ട് . കഥ എഴുത്തുകാരന്റെ തൂലികയില്‍ യേശുവിന്റെ ജനനം കന്യകയില്‍ ആകുന്ന ഇപ്രകാരം ആകാം. പഴയ നിഴമ ഹീബ്രൂ ബൈബിളില്‍ നിന്ന് അല്ലാതെ സെപ്ത്വജിന്റ്-യെശയ്യാവിന്റെ പുസ്തകത്തില്‍ നിന്ന് പെണ്‍കുട്ടി എന്നതിന് പകരം കന്യക എന്ന തെറ്റായ തര്‍ജ്ജ്മിക ആദ്യ സുവിശേഷ കഥാകാരന്‍ സ്വീകരിച്ചത്തിലെ പിഴവും ആകാം .

ഇന്നത്തെ ഹോളിവുഡ് സിനിമകളില്‍ നായകന്‍ മികപ്പോഴും അനാഥന്‍ ആയിരിക്കും എന്നത് പോലെയൊരു പൌരാണിക പാഗന്‍-ഇതിഹാസകളിലെ ക്ലിഷേ ആയിരുന്നു ഡെമിഗോഡുകളുടെ ജനനം കന്യക-ജനനം ആകുക എന്നത്. യഹൂദ ദേവന്‍ ആയ യഹോവയ്ക്കു പഴയ നിയമകാലത്തും മനുഷ്യ സ്ത്രീകളില്‍ മക്കള്‍ ഉണ്ടായിട്ടുണ്ട് . യഹോവയുടെ മക്കള്‍ മനുഷ്യരുടെ മക്കളെ വിവാഹം കഴിക്കുന്ന കാര്യവും ബൈബിളില്‍ പറയുന്നുണ്ട് ( Genesis 6:1-4. ).

Thursday, 22 December 2016

ലോകത്തില്‍ ഏറ്റവും കുറച്ചു ജീനുകള്‍ ഉള്ള ജീവിയെ ലാബില്‍ നിര്‍മ്മിച്ചു .

ജീവന്‍റെ യൂണിറ്റുകള്‍ ആണ് ജീനുകള്‍ എന്ന് പറയാറുണ്ട്‌ . നുക്ളിയ്കാസിഡ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടുന്നതും പാരബര്യമായി കൈമാറ്റം ചെയ്യപ്പെട്ടുന്നതുമായ ജീവിക്കളുടെ സവിശേഷതകളെ സംരക്ഷിക്കുന്നതും കൈമാറാന്‍ പാത്രം ആകുന്നതും ജീനുകളിലൂടെ ആണ് . മനുഷ്യരില്‍ പ്രോട്ടിനെ കോഡ് ചെയ്യുന്ന ഇരുപത്തിനായിരത്തോളം ജീനുകള്‍ ഉണ്ടെന്നാണ് പറയുന്നത്. നമ്മള്‍ക്കു ഏറെ പരിചിതമായ ഇ.കോളി ബാക്റ്റീരിയയില്‍ അയ്യായിരത്തോളം ജീനുകള്‍ ഉണ്ട് . എന്നാല്‍ ലോകത്തില്‍ ഏറ്റവും കുറച്ചു ജീനുകള്‍ ഉള്ള ജീവി ഏത് ആകും ? 901 ജീനുകളും ആയി എം. മൈകൊയ്ട്സ് എന്ന മൈകോപ്ലാസ്മ ബാക്ടീരിയായിരുന്നു അതിനുള്ള ഉത്തരം ഇത്രയും കാലം. എന്നാല്‍ ഇനി അതിനുള്ള ഉത്തരം ലാബില്‍ സൃഷ്ടിച്ചു എടുത്ത 473 ജീനുകള്‍ ഉള്ള syn3.0 എന്ന മിനിമലിസ്റ്റ് മൈകൊപ്ലാസ്മയാണ്. 2016 യില്‍ ജീവശാസ്ത്രത്തില്‍ ഉണ്ടായ ഏറ്റവും പ്രാധാനപ്പെട്ട മുന്നേറ്റങ്ങളില്‍ ഒന്നാണ് ഇത്. ട്രാന്‍സ്ജെനിയ്കു പഠനങ്ങളിലും അനുബന്ധ ജനിതിക ശാസ്ത്ര ഗവേഷണളിലും ഇത് ഏറെ സഹായം ആകും. ഇത്തരത്തില്‍ ഉള്ള മീനിമേം-ജീനോം ലബോറട്ടറി ജീവികള്‍ ജനിതിക എഞ്ചിനിയറിംഗ് നിര്‍മ്മിതികള്‍ക്കുള്ള ടെമ്പ്ലേറ്റുകള്‍ ആയി വര്‍ക്ക് ചെയ്യികാവുന്നത് ആണ്. ഇത് വൈദ്യശാസ്ത്ര രംഗത്തും, കൃഷിശാസ്ത്ര രംഗത്തും ഏറെ സഹായമാകും.
2010യില്‍ ആണ് ലോകത്തിലെ ആദ്യ കൃത്രിമ ജീവിയെ J. Craig Venter ഇന്സ്ടിടൂയിലെ ശാസ്ത്രജന്മാര്‍ നിര്‍മ്മിക്കുന്നത്. എം.കാപ്രികോളം എന്ന ജീവാണുവിന്റെ കോശത്തിലെ ജനിതിക പദാര്‍ത്ഥത്തെ നശിപ്പിച്ചു എം.മൈകോട്സിന്റെ ജനിതിക പദാര്‍ത്ഥം കടത്തിവിട്ടായിരുന്നു JCVI-syn1.0 എന്ന സിന്തറ്റിക് ജീവിയെ നിര്‍മ്മിക്കുന്നത്, എന്നാല്‍ ഈ കോശത്തില്‍ എം.മൈകോട്സിന്റെ പൂര്‍ണ്ണ ജനിതിക പദാര്‍ത്ഥവും ഉണ്ടായിരുന്നു എന്നതിനാല്‍ ഇത് ശരിയായ ഒരു കൃത്രിമകോശം എന്ന് പറയുക ക്ലേശരമായിരുന്നു . JCVIയില്‍ നിന്നുള്ള ഏറ്റവും പുതിയ കൃത്രിമ ജീവിയാണ് syn3.0. മനുഷ്യന്റെ ഡിസൈന്‍ പ്രിന്‍സിപ്പല്‍സ് കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യ ജീവിയാണ് ഇത് എന്ന് പറയാം. ഗവേഷണത്തിന്റെയും ജീവാണു സൃഷ്ടിപ്പിന്റെയും പിയേര്‍ റിവ്യൂ ലേഖനം പബ്ലിഷ് ചെയ്യുന്നു ഈ വര്ഷം മാര്‍ച്ച് മാസം സയന്‍സ്-മാഗസനില്‍ ആണ് . ഈ ജീവിയിലെ ജീനോമില്‍ ലീയോട്രോപിയ്കായ ജീനുകള്‍ ഉണ്ട്, അതായത് ഒരേ ജീനില് നിന്ന് തന്നെ പല വിധത്തില്‍ ഉള്ള ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ ഉള്ളവ. സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്ന ഈ ബാക്ട്രീരയ ജീവനെ പറ്റി കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സാധിക്കും. 473 ജീനുകളില്‍ അധികവും നാല് പ്രധാന ഫന്‍ഷന്‍സ് ആണ് ചെയ്യുന്നത് . ഡി.എന്‍.എയില്‍ സൂക്ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളെ ആര്‍.എന്‍.എയിളോട് മാറ്റുന്ന ( expression of genome information) 195 ജീനുകള്‍, ഡി.എന്‍.എയുടെ വിഭജനവും പ്രേസര്വേഷനും നടത്തുന്നു , 34 ജീനുകള്‍ കോശചര്‍മ്മത്തിന്റെ പ്രവര്‍ത്തനവും സ്ട്രാക്ച്ചരും നിയന്ത്രിക്കുന്നു, 81 ജീനുകള്‍ മെറ്റബോളിയ്കു പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു . 149 ജീനുകളുടെ കൃതിമായ പ്രവര്‍ത്തനങ്ങളെ എന്നാല്‍ തുടര്‍ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടത് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .
സ്വതന്ത്രമായി ആവിശ്യ ജീവ പ്രവര്‍ത്തനങ്ങളെ നടത്തുന്ന ജീവികളില്‍ ഏറ്റവും ജീനുകള്‍ കുറഞ്ഞതാണ് മിനിമലിസ്റ്റ്-ബാക്ടീരിയ ആയ syn3.0. ഇവയെക്കാളും കുറഞ്ഞ ജീനുകള്‍ ഉള്ള മറ്റു ജീവജാലകങ്ങളുടെ കോശങ്ങളില്‍ ജീവിക്കുന്ന ഒബ്ലിഗെയ്റ്റ് സിംബായോറ്റിയ്ക്കു ബാക്ടീരകള്‍ ഉണ്ട്, എന്നാല്‍ അവയ്ക്ക് സ്വതന്ത്രമായി ജീവിക്കുക സാധ്യമല്ല. ref:
  • http://science.sciencemag.org/content/351/6280/aad6253.full
  • http://www.nature.com/news/2010/100520/full/news.2010.253.html